2017 ഓഗസ്റ്റ് 13, ഞായറാഴ്‌ച

6.സിങ്കപൂരിലെ ചൈനാക്കാര്‍




















സിങ്കപ്പൂരിലെ ചൈനക്കാര്‍ അത് അവരുടെ രാജ്യമായി കണക്കാക്കുന്നു. മിക്കവാറും കടകള്‍ എല്ലാം അവരുടെയാണ്. റെസ്ടോരന്റുകളുടെ എണ്ണം നോക്കിയാല്‍ അവിടത്തെ വീടുകള്‍ക് അടുക്കള വേണമോ എന്ന് തന്നെ സംശയം ആകും. രാത്രി വളരെ വൈകുന്നതുവരെ ഇവ തുറന്നിരിക്കും. ആള്‍ക്കാരും ഉണ്ടാവും, (നമ്മുടെ നാട്ടില്‍ റംസാന്‍ കാലത്തു മാത്രമെ ഇങ്ങനെ കാണാറുള്ളല്ലോ) രാത്രി വൈകി ഭക്ഷണം കഴിഞ്ഞു ഇവര്‍ വീട്ടില്‍ എത്തി കുളിച്ചു പുതിയ വസ്ത്രം മാറി കിടന്നുരങ്ങുമത്റേ. രാവിലെ എഴുനേറ്റപടി ഓഫീസിലെത്തി പല്ലുതേക്കുകയും മറ്റു പ്രാഥമിക ജോലികളും ചെയ്യുന്നത് കാണാറുണ്ട്. ചുവപ്പ് നിറത്തോട് ചൈനക്കാര്‍ക് വലിയ ഭ്റമമാണെന്നു തോന്നുന്നു. ഇംഗ്ലീഷ് അല്പം വിഷമിച്ചാണെങ്കിലും എല്ലാവരും സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത ഇവരുടെ അന്ധവിശ്വാസമാണ്. ചെകുത്താനെ ഒഴിവാക്കാന്‍ രണ്ടാഴ്ചയോളം രാത്രിയും പകലും പാട്ടു പാടി ഇവര്‍ ശ്രമിക്കുന്നു.വൃത്തിയായി മേശപ്പുറത്തു വിരിവച്ചു വിഭവസ്മൃദ്ധമായ ഭക്ഷണം വിളമ്പുന്നു ഇവര്‍ ചെകുത്താനെ പ്രീതിപ്പെടുത്താന്‍(?). ഈ നൂറ്റാണ്ടിലും ഇത്രത്തോളം അന്ധവിശ്വാസം ചൈനക്കാര്‍ക് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍, പഴയ ഫര്‍ണിച്ചറും മാറ്റ് സാധനങളും താഴത്തെ നിലയില്‍ കൊണ്ടുവൈയ്കുന്നു. പഴയ ടിവിയും പത്റങ്ങളും പോലും. സിങ്കപ്പൂര്‍ ഡ്റാഗണുമായി നൃത്തം ചെയ്യാന്‍ എല്ലാവര്ക്കും ആഗ്രഹമാണ്. ഡ്റാഗണിന്റെ നീളം എത്രയും കൂട്ടാമോ അത്രയും സന്തോശംമവും അവര്‍ക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ