2017 ഓഗസ്റ്റ് 13, ഞായറാഴ്‌ച

18. സിങ്കപ്പൂരിനോട് വിട


അങ്ങനെ ഞങ്ങളുടെ സിങ്കപ്പൂര്‍ ജീവിതം അവസാനിക്കുകയായി. കാരണം പലതാണ്. ഒരു വര്‍ഷത്തെ പരിപാടി ആറുമാസം കൊണ്‍ടവസാനിപ്പിച്ചതിനു പ്രധാന കാരണം ഞങ്ങള്‍ മുമ്പ് സൂചിപ്പിച്ച ചൈനക്കാരുടെ സ്വഭാവ വ്യത്യാസമാണ്. ആശാനെ സിങ്കപ്പൂരിലേക്ക് ക്ഷണിച്ചത് ഒരു തൈവാന്‍ (പഴയ ഫോര്‍മോസ) ചൈനക്കാരനാണ്. ന്യൂയോര്‍ക് സ്റ്റേറ്റ് യൂണിവേര്സിടിയില് നിന്നു ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരു തിന്കഞ്ഞ മാന്യന്‍. പതിനഞ്ച് വര്‍ഷത്തിലധികം ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി അത്യാവശ്യതിന് ഗവേഷണവും ചെയ്തു കൊണ്ടിരുന്ന കക്ഷിയെ ഒരു സിങ്കപ്പൂര്‍ ഗവേഷണ സ്ഥാപനത്തിന് എങ്ങനെ ഉപയോഗിക്കാമെന്നു അയാള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ ദൌര്‍ഭാഗ്യം എന്ന് പറയട്ടെ അദ്ദേഹം പറഞ്ഞ സമയത്തു ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല. അദ്ദേഹ്ത്തിനു കാനഡ പൌരന്‍ ആയ ഭാര്യയില്‍ ഉണ്ടായ കുട്ടിക്ക് സിങ്കപ്പൂര്‍ കാലാവസ്ഥ തീരെ പിടിക്കാതായി. ഉത്തര അമേരിക്കയിലെ വന്‍ തണുപ്പും സിങ്കപ്പൂരിലെ ചൂടും കൂടി ആയപ്പോള്‍ കുട്ടിക്ക് ശരീരം മുഴുവന്‍ ചുവന്ന പാടുകള്‍ വന്നു. തീരെ നിവൃത്തി ഇല്ലാതെ അവര്‍ അമേരിക്കയില്‍ തന്നെ ജോലി വാങ്ങി പോയി, ഞങ്ങള്‍ അവിടെ എത്തുന്നതിനു തൊട്ടു മുന്പ്. പകരം ആശാന്‍റെ ബോസ്സ് ആയി വന്നത് ചൈന വന്‍‌കരയില്‍ നിന്നു ഒരു കക്ഷി. ബാഹ്യലോകവുമായി വലിയ ബന്ധമോ ഗവേഷണ രീതിയെപ്പറ്റി വേണ്ട വിവരമോ ഇല്ലാത്ത ഒരാള്‍. അദ്ദേഹത്തിന് ആശാനെ എന്തിന് അവിടേക്ക് ക്ഷണിച്ചു എന്ന് തന്നെ അറിയില്ല. കരാര്‍ ഒപ്പിട്ടത് കൊണ്ടു ആറുമാസം അയാളുടെ കൂടെ ജോലി ചെയ്തു എന്ന് മാത്രം. ഒരിക്കല്‍ പോലും എന്തെങ്കിലും ചെയ്യാന്‍ അയാള്‍ ശ്രീമാനോടാവശ്യ്പ്പെട്ടില്ല. കിട്ടുന്ന കാശിനു എന്തെങ്കിലും ചെയ്യണമല്ലോ എന്ന് വച്ചു വിദ്യാര്ത്ഥി സുഹ്റുത്തുമായി ആലോചിച്ചു കുറെ ക്ലാസ്സ് എടുത്തു. ചില പ്രൊജെക്ടുകളില്‍ ആവശ്യപ്പെട്ട സംശയങ്ങള്‍ തീര്ത്തു കൊടുത്തു. അങ്ങനെ ആറ് മാസം കഴിഞ്ഞു . അയാളോ ഡയറക്ടരോ കരാര്‍ പുതുക്കുന്നതിനെപ്പറ്റി പറയുകയോ അഭിമാനിയായ ആശാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. അങ്ങനെ ആറു മാസം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു. ഒരു പാടു അനുഭവങ്ങളോടെ,ധാരാളം ഓര്മകളോടെ. ആദ്യമായി വിദേശത്ത് ജോലി ചെയ്യാന്‍ അവസരം തന്ന എല്ലാവര്കും, പ്രത്യേകിച്ചു ദൈവത്തിനും നന്ദി പറഞ്ഞു തിരിച്ചുവന്നു. കുറച്ചു നാള്‍ കഴിഞ്ഞു , പടിഞ്ഞാറേക്കുള്ള ഒരു യാത്രക്ക് പിന്നീട് വഴിയൊരുങ്ങി എന്ന് പറയുകയാവും ശരി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ