2017 ഓഗസ്റ്റ് 13, ഞായറാഴ്‌ച

1.സിംഹപുരതെക്ക് ആദ്യമായി


അച്ഛനുമായി കഴിഞ്ഞ ബോംബെ യാത്രയുടെ പരിചയത്തിന്‍റെ ബലത്തിലാണ് സിങ്കപ്പൂരിലെക്കുള്ള യാത്രക്ക് തയ്യാറെടുത്തത്. ആശാന്‍ തനിയെ പോകില്ലെന്ന് ഒരു വാശിയും. അന്ന് സിങ്കപൂരിലേക്ക് കേരളത്തില്‍ നിന്നു നേരിട്ടുള്ള വിമാനം ഇല്ല. മദിരാശിയില് ചെന്നു സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ പിടിക്കണം. ഇന്നു തിരുവനതപുരതുനിന്നും കൊച്ചിയില്‍ നിന്നും Silkair വിമാനങളുണ്ടു. ഞങ്ങള്‍ തീവണ്ടിയില്‍ മദിരാശിയിലേക്കു പുറപ്പെട്ടു. ടിക്കെറ്റു കാലേകൂട്ടി ബുക്കു ചെയ്തിരുന്നു എങ്കിലും ട്റെയിനില് നല്ല തിരക്കായിരുന്നു. കാരണം ഹജ്ജിന് പോകുന്ന കുറെ ആള്‍കാര്‍ ഞങളുടെ കംപാര്ട്മെന്റില് ഉണ്ടായിരുന്നു. കോഴിക്കോട് സ്റ്റേഷനില്‍ പലപ്പോഴും ഒരാളെ യാത്രയാക്കാന്‍ സാധാരണ ഇരുപത്തഞ്ചു പേര്‍ എത്തുമ്പോള്‍ ഹജ്ജിനു യാത്രയാക്കാന്‍ എത്ര ആള്‍കാര്‍ ഉണ്ടാവുമെന്നു കണക്കാക്കാവുന്നതാണ്. ഏതായാലും മദിരാശിയില്‍ എത്തി ഒരു സുഹൃത്തിന്റെ വീട്ടില്‍ കൂടി. രാത്രിയിലാണ് പറക്കെണ്ടത്, പതിനൊന്നു മണിക്കായിരുന്നു എന്ന് തോന്നുന്നു. മദിരാശി നഗരം വിദ്യുഛക്തി വെളിച്ചത്തില്‍ കുളിച്ചുനില്കുന്ന സമയത്തു ആകാശയാത്ര തുടങ്ങി. നാല് മണിക്കൂര്‍ കൊണ്ടു ചാംഗി വിമാനതാവളതിലെത്തി. രണ്ടുമണിക്കൂര്‍ സമയ വ്യത്യാസം ഉള്ളതുകൊണ്ട് രാവിലെ അഞ്ചു മണിക്കാണ് അവിടെ എത്തിയത്. എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ആശാന്‍റെ ഒരു പൂര്‍വ വിദ്യാര്ത്ഥി എത്തിയിരുന്നു. കോഴിക്കോട് യൂണിവേര്സിടിയില് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി കഥകളിക്കു ഒന്നാം സ്ഥാനം വാങ്ങിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദ ധാരി.സിംഹപൂരില്‍ ജോലി ചെയ്യുന്നയാള്‍. പുലര്‍ച്ചെ അഞ്ചു മണിക്ക് അയാള്‍ എയര്‍പോര്‍ട്ടില്‍ ഹാജര്‍, ഞങ്ങളെ സ്വന്തം ഫ്ലാറ്റിലേക്ക് നയിക്കാന്‍. നേരം പുലര്‍ന്നു തുടങ്ങി വരുന്നേ ഉള്ളൂ. എങ്ങും നിശ്ശബ്ദത മാത്രം. കിളികളുടെയോ എന്തിന് കാക്കയുടെ പോലുമോ കരച്ചില്‍ കേള്കാനില്ല. ഞങ്ങളുടെ ആറു മാസത്തെ സിങ്കപൂര് വാസത്തിനിടക്ക് ഒരിക്കല്‍ പോലും കിളികളുടെ ശബ്ദം കേട്ടിട്ടില്ല, ജുറോങ്ഗ് പക്ഷി സങ്കേതത്തിലല്ലാതെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ